Ind disable

2014, മേയ് 29, വ്യാഴാഴ്‌ച

കവിതകൾ 19

ദാഹിക്കുമ്പോൾ 
നാരങ്ങസോഡ കുപ്പിയെ മാത്രം 
ഓർത്തിരുന്നവനെ  
നീയെത്ര പഴഞ്ഞാനായെന്നു 
പുച്ഛത്തോടെ നോക്കുന്നുണ്ട് 
ഒരു പെപ്സി ബോട്ടിൽ .

---------------XXXXX---------------
പറയൂ പറയൂ ഞാൻ കേൾക്കാം 
പറഞ്ഞതോ മുഴുവൻ ഞാനും

---------------XXXXX---------------
ചുംബനം ചോദിച്ചവളോട്
പ്രണയത്തിന്റെ ആദ്യ പാപം
 പറഞ്ഞു കൊടുക്കരുത് 
നിന്നെ നരകത്തിന്റെ  
പ്രവേശനകാവാടത്തിലുരുത്തി
സ്വരഗ്ഗത്തിലെ ഏദൻതോട്ടത്തിലെ 
അപ്പിൾ പറിച്ചു തരാം  .

---------------XXXXX---------------

നിന്റെയൊരു നോട്ടം
 മതിയാവും പെണ്ണെ 
ഏഴാന്നാകാശം വരെ 
കയറിയിറങ്ങി തിരിച്ചു വരാൻ....

---------------XXXXX---------------
അവനവനോട് തന്നെ ചെയ്യാൻ 
സാധിക്കുന്ന ഏറ്റവും വലിയ
 സഹന സമരമാണ് പ്രണയിക്കുക 







2014, മേയ് 26, തിങ്കളാഴ്‌ച

കവിതകൾ 18

ചി
​​
ല മൌനങ്ങൾ ഉടക്കാതെ 
മനസ്സിൽ സൂക്ഷിക്കണം 
നിന്നെ ഉൾകൊള്ളാൻ 
തക്കവണ്ണ
​മൊ
രു വൻകരയും 
വളർന്നിട്ടില്ല.


-------------------XXXXXX-------------------
എന്റെ പരിഭവങ്ങളുടെ 
പരാതിക്കെട്ടുകൾ
നിന്റെ നിസംഗതയുടെ 
പാറപ്പുറത്താണ് ഉണക്കാൻ 
വിരിച്ചത് 

-------------------XXXXXX-------------------

നിന്നെ ആരു സ്വീകരിക്കുമെന്നല്ല പെണ്ണെ 
നി ആരെ സ്വീകരിക്കുമെന്നാണ് തർക്കം  

-------------------XXXXXX-------------------

നിന്റെ ആകാരവടിവിലെ 
രൂപപരിണാമഭംഗിയിലല്ല 
എന്റെ ഹൃദയംഉടക്കിനിൽക്കുന്നത്  
നിന്റെ അമൂർത്തമായ 
അദൃശ്യസാന്നിദ്ധ്യത്തിലാണ്

-------------------XXXXXX-------------------

നിശബ്ധത ഭേദിക്കുന്ന 
നേരത്ത ശബ്ദമാണ് ഏറ്റവും അലോസരം 

-------------------XXXXXX-------------------

ശാന്ത സമുദ്രമേ തുഴഞ്ഞു തുടങ്ങിക്കോള്ളൂ
പ്രണയ ഭാരമില്ലാതെ ഞാൻ ഒഴുകി തുടങ്ങിയിരിക്കുന്നു

-------------------XXXXXX-------------------


പടർന്നു കയറുവാൻ നിന്ന് കൊടുത്തിട്ടല്ലേ മരമേ ..
നക്കി തുടച്ചു തീർക്കും മുൻപ് 
നിന്നിലൊരു ഇളംപച്ചിലയെങ്കിലും 
മുള പൊട്ടില്ലേ ?
ഒരു കൊടിയടയാളം പോലെ ...

-------------------XXXXXX-------------------


ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്‌  കത്തി പടരുമ്പോഴും  
ആദ്യത്തെത് എറിഞ്ഞു തീരുന്നില്ലല്ലോ നീ  ..

 

2014, മേയ് 22, വ്യാഴാഴ്‌ച

ഇപ്പോള്‍ വായിക്കുന്നത് (​കവിത ​)

ഇപ്പോള്‍ വായിക്കുന്നത് 
എന്റെ കഥയാണ് 
എന്റെ ദേശത്തിന്റെ കഥയാണ് 

കേട്ടെറിഞ്ഞും
കണ്ടു വായിച്ചും
നിന്റെ കണ്ണുകളിലൂടെ 
വളര്‍ന്നു വളര്‍ന്നു 
ഹൃദയത്തില്‍ അലിഞ്ഞലിഞ്ഞു 
ബീജത്തിലൂടെ പടര്‍ന്നങ്ങനെ അങ്ങനെ ...

എപ്പോയെങ്കിലും 
നിന്നെയും നീ വായിക്കുബോള്‍ 
എന്റെ കഥയും ഒരാവര്‍ത്തികൂടി നമ്മള്‍ വായിക്കുന്നു