Ind disable

2010 ഫെബ്രുവരി 11, വ്യാഴാഴ്‌ച

രാധ !!!

രാധ,ഇവളെന്‍ രാധ
യദുകുല രാധയല്ല
കൃഷ്ണനുമില്ല..ഓടകുഴല്‍ നാദവുമില്ല!
കാല പ്രമാണങ്ങളില്‍ പുനര്‍ജനിപ്പൂ--
പുഴുകുത്തില്‍ വീണു അമര്‍ന്ന ജീവിതങ്ങളില്‍ ഒന്നുമാത്രം!
ജീവിത പന്ഥാവില്‍ നഷ്ടമായ പാവ നാടകത്തിലെ--
ആടി തിമിര്‍ക്കും കഥാപാത്രങ്ങളില്‍ ഒന്നു മാത്രം!!




നിഷ്കളങ്കമാം ബാല്യങ്ങളില്ല
മോഹങ്ങള്‍ പൂക്കുന്ന കൌമാരങ്ങളില്ല
യൌവനത്തിന്റെ ചോര തുടിപ്പുകളും എന്നേ മറഞ്ഞു.!
എന്നിട്ടും..
പിറവിക്കു മുന്‍പ്..മണ്ണില്‍ പുതഞ്ഞ ഭൂതകാലാവശിഷ്ടളില്‍--
അവള്‍ തേടുന്നു സ്വന്തമച്ഛന്റെ മുഖം.!
കളീകൂട്ടുക്കാര്‍ ഇല്ലാതെ
ചിതറി തെറിച്ച വളപൊട്ടില്‍ ഒരു പുല്‍ നാമ്പ് കൊതിച്ചു!
കള്ളിതോഴന്‍ ഇല്ലാതെ
ഹൃദയത്തില്‍ അടവെച്ചു വിരിയിച്ച മയില്‍ പീലി തുണ്ടില്‍ ‍
സ്വപ്‌നങ്ങള്‍ നെയ്തു!


ചില്ല് വിളകിന്റെ കൈത്തിരി വെട്ടത്തില്‍
ഏകാന്തതയുടെ അഗാത ഗര്‍തത്തിലൊരു നിഴല്‍ കൂത്ത് നാടകം !!
കുടുംബ ഭാരങ്ങളില്‍ കരിതിരിയായി എരിഞ്ഞു തീരുന്ന അമ്മയില്‍ -
നിന്ന് ഉള്‍വലിഞ്ഞു പോയിവള്‍!
മുന്‍പേ പറന്നവരോടൊപ്പം പറക്കാന്‍..
ചിറകുകള്‍ ഇല്ലാതെ പോയിവള്‍ക്ക്!


കണ്ണുനീര്‍ കുരുതി കളത്തില്‍ ലയിച്ചു ഒരു തേങ്ങലായി!
മൌനത്തിന്റെ ഇടനാഴികളില്‍ വലിച്ചെറിയപ്പെട്ട-
പൊട്ടിയ തകര ചെണ്ട പോല്‍
നിശബ്ധയാം യാമങ്ങളില്‍ അവള്‍ സ്വന്തം നിഴലില്‍ ഉരുകി ഒലിച്ചു..!
നിലവിളക്കിനു കരിയാക്കിയവര്‍ അന്തകാരം പകരം കൊടുത്തു !.




ഒരു നാള്‍ വരും
നിലാവുള്ള രാത്രികളില്‍ ഒന്നില്‍ നിന്റെ
നിഴലുകല്കു ചിറകുകള്‍ വിടരും..!!
ഒരു നക്ഷത്രമെന്കിലും നിന്റെ വിരല്‍ തുമ്പിനെ തഴുകും !!
കത്തിയമര്‍ന്ന വെണ്ണീരില്‍ നിന്നൊരു പക്ഷി ഉയരും..!!
അത് നിന്റെ സ്വപ്നങ്ങളെ തലോടും..!!
അതിനു മുന്‍പേ ഈടുകൊള്‍ക്ക എന്റെ ഉള്ളിലെ ഈ ഉള്‍തുടിപ്പുകള്‍.


അധികമാകിലോരിക്കലും -
ഞാനെന്റെ ജീവിതം ആ കാല്‍ പാദങ്ങളില്‍--
സമര്‍പ്പിച്ചാല്‍ കൂടി..!!!

2010 ജനുവരി 17, ഞായറാഴ്‌ച

വേര്‍പാട് !!!


വേര്‍പാട് മനസിലൊരു മുറിപാട്‌ പോലെ
വേദനയാണെങ്കിലും
വഴി പിരിഞ്ഞു പോകുന്നവര്‍ പാതിവഴിയില്‍ -
പതിയിരിക്കില്ല.

അപമൃത്യു ക്ഷണിക്കാതെ വന്ന അതിഥിയെ പോലെ
വരുന്ന മൂഹൂര്‍ത്തമാണെങ്കിലും
നീ ബാക്കിവെച്ച സ്മരണകളില്‍ ബലിക്കാക്കകള്‍
കൊത്താതെ നോക്കണം.

ഏകാന്ത പഥിക ജീവിതം കരിനിഴല്‍ കാര്‍ന്നു തിന്നുന്ന -
ആശങ്കയാന്നുവേങ്ങിലും വ്യാകുലകതകളില്‍
പൊലിയാതെ കാക്കണം ..

നിന്‍റെ ശവകുടീരത്തില്‍ ചൊരിയുന്നു
എന്‍റെ ഗാഡമായ കണ്ണുനീരിനോടൊപ്പം
പറയാതെ പോയ വാക്കുകളാല്‍
കേള്‍കാതെ പോയ ശബ്ദത്തിനാല്‍
കാണാതെ പോയ കാഴ്ച്ചകളാല്‍
എഴുതാതെ പോയ വരികളിനാല്‍
ഹൃദയത്തിന്‍റെ ഭാഷയിലൊരു
പ്രണാമം ...

നിന്‍റെ നിറമുള്ള സ്വപ്‌നങ്ങള്‍ നിറച്ച തോണി
നിലാവുള്ള രാത്രിയില്‍ നിളയുടെ തീരത്തടുത്തപ്പോള്‍
ആകാശത്തിന്റെ അനന്തതയിലും
സമുദ്രത്തിന്‍റെ സാന്ദ്രതയിലും
നിന്‍റെ ഓര്‍മ്മകളെന്നോടൊപ്പം
കേഴുന്നു..

നിന്‍റെ ജീവന്‍റെ തുടിപ്പുകള്‍ തേടി
തിരിഞ്ഞു നോക്കുന്നു ഞാന്‍
അലിവോടെ ...
പക്ഷേ ...
ചുവന്ന മണ്‍കൂനകള്‍ പുതച്ചുറങ്ങുന്ന
പച്ച ജീവന്‍ കാണാതെ ഉഴലുന്നു
മിഴികള്‍....

തെരുവിലൂടെ ഒഴുകിയകലുന്ന
സൂര്യ വെളിച്ചം പോലെ
ജ്വലിച്ചുയര്‍ന്ന നിന്‍റെ
ജന്മ വേഗം എന്നില്‍ നിന്ന്
വേര്‍പെട്ടു പോകുന്നു..

വേര്‍പാട് ഒരു വിലാപമായി
ഒരു നേര്‍ത്ത ഗദ്ഗദമായി
സായം സന്ധ്യയുടെ അന്ത്യയാമത്തില്‍
ഏതോ രാപ്പാടിയുടെ പാട്ടുകളൊരു-
തേങ്ങലായി ഉയരുന്നു ...!!!

2009 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

2009 ഓഗസ്റ്റ് 4, ചൊവ്വാഴ്ച

അവള്‍ !!!

കബന്ധങ്ങള്‍ നീന്തുന്ന നദിയില്‍ ‌മുങ്ങി നിവര്‍ന്നു
പാപ ഭാരങ്ങള്‍ പകുത്തെടൂത്തു
അവള്‍ വരവായി....!
ഈറനണിയും നിലാവ്‌ മുഖം പൊത്തി --
മഴ മേഘങ്ങളില്‍ ഒളിക്കുബോള്‍
കൈയില്‍ ഒരു ചൂട്ടു മിന്നിച്ചു
നിഴലിനോട്‌ പട വെട്ടിയവള്‍ വരികയാണ് ....!

ചാനല്‍ കോമരങ്ങള്‍ ഉറയുന്ന ചില്ല് മേടയില്‍ നിന്ന്.
പരസ്യ പലക കറന്നെടുത്ത മേനികുളിരില്‍ നിന്ന്.
ഒളി കാമറയുടെ ഒളിയമ്പുകളുടെ പ്രഹരമേറ്റ്
നാഭിയില്‍ കരിഞ്ഞ ജീവിത്തില്‍ നിന്ന് !

ഒടുവില്‍ മണ്ണ് മണ്ണോടു ചേര്‍ന്ന് പുതയാന്‍ -
കച്ച തുന്നി ഉള്ളം കയില്‍ ബാക്കി വെച്ച് അവള്‍-
ഉപേക്ഷികാനാവാത്തത് കൈ നീട്ടിയെടുത്തു .
ശവ ദാഹ താളത്തില്‍ മെല്ലെ ചുവടു വെച്ച് ..
പുഴുക്കുത്തു വീണ മോഹങ്ങള്‍ മാറാപ്പില്‍ മുറുക്കി.
പേനരിക്കും കനവുകള്‍ മുടിനാരു കൊണ്ട് കെട്ടി.
കാലിന്റെ ചുഴയില്‍ കുടുങ്ങിയ കടിഞ്ഞൂലിനെ -
മാറോട്‌ അമര്‍ത്തി .
ചിതറി തെറിച്ച ചിന്തകള്‍ പെറുക്കി എടുത്തു.
മൊഴികള്‍ക്ക് ഇടയില്‍ കുരുങ്ങിയ തിളച്ച മൌനം -
കുഴയലിയില്‍ കുരുക്കി..-
ചുളിവ് വീണ ഓര്‍മ്മകള്‍ മിഴികളില്‍ കിടന്നു വറ്റിച്ച് .
കണ്ണുനീര്‍ കഞ്ഞി കലത്തില്‍ ഉരു‌ക്കി ഒഴിച്ച് .
ഓട്ട വീണ സ്വപനങ്ങള്‍ കോന്തലയില്‍ മുറുക്കി കെട്ടി.
പുലര്‍കാല രാവില്‍ ഞരവില്‍ തുടിക്കും കാമ സില്‍കാര --
ഒച്ചക്കള്‍ അസ്ഥി തറയില്‍ തച്ചു ഉടച്ചു .
ആര്‍ത്തി കുടിച്ചു വറ്റിച്ച കിണ്ണത്തില്‍ ഓട്ട മുക്കാല്‍ കാണീക്ക ഇട്ടു.

മഴ കാറ്റ് പോലെ വീശി ഒഴിഞ്ഞു .
അവള്‍ പടികടന്നു ..
പിന്‍ വിളിക്ക് കാതോര്‍ക്കാതെ ...
ഇറ വെള്ളം പോലെ അവള്‍ നടന്നു പോയി...!!

2009 ജൂലൈ 13, തിങ്കളാഴ്‌ച

എന്‍റെപൂക്കാലം

ഇനി ഞാന്‍ എന്ത് എഴുതും ?

നീ എന്‍റെ ഹൃദയത്തില്‍ കൂടുകൂട്ടിയ -

ആ വസന്ത കാലത്തെ കുറിച്ചോ ?

ഏതോ ഒരു നിശബ്ധതയില്‍ എന്നില്‍ നിന്ന് പറന്നകന്ന --

ആ ശിശിര കാലത്തെ കുറിച്ചോ ?

നീ വറ്റിച്ചു പോയ എന്‍റെ ഹൃദയചാലില്‍ -

പിടഞ്ഞു വീണ ആ നൈരാശ്യത്തെ പറ്റിയോ ?

നീ പൊട്ടിച്ചു വായിക്കാത്ത കവറിനുള്ളിലെ-

എന്‍റെ ഹൃദയത്തിലെ പ്രണയാക്ഷരത്തെ പറ്റിയോ ?

ചില്ല് പാത്രം പോലെ ഉടഞ്ഞു തെറിച്ച -

എന്‍റെ ഹൃദയവ്യഥ പറ്റിയോ ?

ദ്രവിച്ചും നരച്ചും കൊഴിഞ്ഞു വീഴാറായ -

എന്‍റെ സ്വപ്നങ്ങളെ പറ്റിയോ ?

നിന്‍റെ മൌനത്തിന്‍റെ വാചാലതയില്‍ -

അഗാധമാം അടിത്തട്ടില്‍ അടിഞ്ഞില്ലാതായ -

എന്‍റെ മന്സിന്‍റെ വേവലാതിയെപ്പറ്റിയോ ?

എങ്കിലും നിനക്കായി ഇനിയും വിടരാത്ത -

ഒരു പൂക്കാലത്തെ കുറിച്ച് ഞാന്‍ എഴുതാം !!

2009 ജൂൺ 30, ചൊവ്വാഴ്ച