Ind disable

2013 ഡിസംബർ 19, വ്യാഴാഴ്‌ച

ആദ്യ പാപം

ചുംബനം ചോദിച്ചവളോട്
പ്രണയത്തിന്റെ
ആദ്യ പാപം പറഞ്ഞു കൊടുത്തവനേ  ...
നിന്നെ നരകത്തിന്റെ
പ്രവേശനകാവാടത്തിലുരുത്തി
സ്വരഗ്ഗത്തിലെ ഏദൻതോട്ടത്തിലെ
അപ്പിൾ പറിച്ചു  തരാം  .

2013 നവംബർ 10, ഞായറാഴ്‌ച

പഴയത് (കവിത)


പഴയ വേരുകൾ ചികഞ്ഞു പോകുമ്പോൾ
മൌനമായി പോവുക.
ബഹളമരുത്,തിടുക്കമരുത്
നിഴലിന്റെ നിർവികാരതയോടെ മാത്രം ...
പരാതിയിലും പരിഭവത്തിലും
പരിഭ്രമിക്കരുത്
നിശബ്ദമായി കേൾക്കുക
ഉത്തരങ്ങൾക്കിവിടെ സ്ഥാനമില്ല
അല്ലെങ്കിലും
നിന്റെ ന്യായീകരണത്തിൽ
തൃപ്തരല്ലവർ .
ഉറകുത്തി വീഴുമ്പോഴും
കൂട്ടുപിരിയാതെ പിണഞ്ഞു
കിടക്കുന്ന ഉരഞ്ഞനാരുകൾ
നിന്റെ കൈ വിരലുകളെ-
വരിഞ്ഞു മുറുക്കിയേക്കാം
നിനക്ക് നോവുന്നോ?
എന്നിരുന്നാലും
ഒന്നുമില്ലെന്ന ഭാവത്തിലിരിക്കുക
നിന്റെ നാട്യം കാണാൻ അവർക്ക്
താല്പര്യമുണ്ടാവില്ല.
കുളവും കുളക്കടവും കണ്ടാൽ
അവിടെയിരിക്കുക
നീന്താൻ തോന്നുന്നുണ്ടോ ?
മണ്ണിലലിഞ്ഞ ജഡത്തിന്റെ
തണുപ്പൂറി ജലത്തിൽ
ഉറഞ്ഞു കിടക്കുന്നുണ്ടാവും
ഇത് നിന്റെ സ്വിമ്മിംഗ് പൂളിലെ
നീലിമയല്ല,
ശിതീകരിച്ച ജലത്തെക്കാൾ
ഓർമ്മപായലിന്റെ ഇരുണ്ടപുകമറയാണ്
വേണമെങ്കിൽ മുങ്ങി നിവരാം,അത് മതി
പനി വരും
വസൂരിയോ മഞ്ഞപ്പിത്തമോ
പറങ്കിപുണ്ണ് കൊണ്ടോ,
പുഴുത്തു ചത്തവരുടെകാലമല്ലയിത് ,
അവസാനം തിരിച്ചു പോരുമ്പോൾ
വേണെമെങ്കിൽ ഒന്നുരണ്ടു
ഫോട്ടോ കൂടിയെടുത്തോളൂ
നിന്റെ പേരമക്കളെ
പാരമ്പര്യത്തിന്റെ ജീർണ്ണതയിലേക്ക്
തള്ളിയിടാം
തിരിച്ചു നടക്കാൻ നേരമായി
'നീ ഇതു വരെ കണ്ടതല്ല
കാണാനിരിക്കുന്നതാണ് ജീവിതം '
പശ്ചാത്തലത്തിൽ മഴക്കോളു പ്രതീക്ഷിച്ചോ?
ഇല്ല,മഴ പെയ്തില്ല
മഴയങ്ങനെയാണ് ,ഇത് സിനിമയല്ലല്ലോ
എന്നിട്ടും
ഈ നശിച്ച മഴയും നരച്ച ഓർമകളും
മാത്രം നീ കൂടെ കൊണ്ട് പോകുന്നു  .

2013 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഹോണുകൾ (കവിത)



വാഹനമോടിക്കുമ്പോൾ
ഡ്രൈവരുടെ ഉച്ച ഉച്ചഭാക്ഷ്ണിയാണ്
ഹോണുകൾ

ഡാ വഴിമാറൂ,
ദേ പോകുന്നു,
ദാ വരുന്നു,
വഴിയാത്രക്കാരനോടും
വഴിവക്കിലെ പരിചയക്കാരനോടും
എതിരെ പോകുന്ന വാഹനങ്ങളോടും
ഡ്രൈവർ നിരന്തരം
അത്യുച്ചത്തിൽ
അലറിക്കൊണ്ടിരിക്കും.

എന്നിരുന്നാലും
വിജനപാതയിൽ
അസമയത്ത് ചില ഹോണുകൾ
വിലപിക്കാറില്ലേ ?

എന്തിനായിരിക്കും
ഡ്രൈവർമാർ ഇത്രമാത്രം
ഒച്ചവെച്ചുകൊണ്ടിരിക്കുന്നത് ?


2013 ജൂലൈ 30, ചൊവ്വാഴ്ച

ഇരട്ടപേര് (മിനിക്കഥ ?)

      എന്റെ നാട്ടിൽ പൂമ്പാറ്റയെ പോലെ പാറി പാറി നടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു . തക്കാളിപോലെ ചുവന്നു തുടുത്ത കവിളുകളുള്ളത് കൊണ്ടാണോയെന്നു അറിയില്ല, ഞങ്ങൾ അവളെ " തക്കാളി എന്ന് ഇരട്ടപേര് വിളിച്ചു കളിയാക്കുമായിരുന്നു.അങ്ങനെ വിളിക്കുന്നത് അവൾക്ക് തീരെ ഇഷ്ട്ടമായിരുന്നില്ലെന്നു മാത്രമല്ല എപ്പോൾ വിളിച്ചാലും എന്തെന്നില്ലാത്ത ദേഷ്യം ആ മുഖത്ത് ഇരച്ചു കയറി കവിളുകൾ വീണ്ടും ചുവന്നു ശരിക്കും തക്കാളി പോലെയാവും എന്നാൽ എവിടെ വെച്ച് വിളിച്ചാലും ഏറ്റവും കുറഞ്ഞത് "പോടാ'യെന്നെങ്കിലും പ്രതികരിക്കാതെ അവൾ അടങ്ങിയിരിക്കില്ല  .പക്ഷെ അവളെ ശുണ്ടി പിടിപ്പിക്കാനും ആ മുഖത്തെഭാവമാറ്റം കാണാനും അവളുടെ"പോടാ'യെന്ന് " വിളി കേൾക്കാനും വേണ്ടി മാത്രം അവളെ ഞങ്ങൾ  തക്കാലിയെന്നെ വിളിക്കൂമായിരുന്നു.അത് കേൾക്കാൻ തന്നെ ഞങ്ങൾക്ക് വെറുതെ എന്തോയൊരു രസമായിരുന്നു .

       വർഷങ്ങൾ കടന്നു പോകവേ ഞങ്ങളും അവളും വളര്ന്നു വലുതായി .അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളിൽ നിന്ന് ആരോ അവളെ തക്കാളിയെന്ന് വിളിച്ചപ്പോൾ അവളിൽ ഒരു പ്രതിഷേദവുമില്ല .അവള്ക്ക് ദേഷ്യം വന്നു മുഖം ചുവന്നില്ല'പോടാ'യെന്ന വിളിയില്ല പകരം അവൾ നാണത്തോടെ വെറുതെ നിന്ന് ചിരിക്കുക മാത്രംചെയ്യുന്നു.അവൾ ഒരു നന്നുത്ത പുഞ്ചിരിയോടെ തല താഴ്ത്തി നില്ക്കുന്നു .അത് വരെ കണ്ണാത്ത ഒരു ഭാവം അവളിൽ കണ്ടവർ അങ്ങനെ "വിളിച്ചു പോയല്ലോ"എന്ന് വൈക്ലബ്യത്തോടെ,ഞങ്ങൾ അവളുടെ മുന്നിൽ ചൂളി നിന്നു.

      അതിനു ശേഷം ആരും ഇത് വരെ അവളെ അങ്ങനെ തക്കാളിയെന്നു വിളിച്ചിട്ടില്ല . അവൾ എന്തിനാണ് അന്ന് അങ്ങനെ പുഞ്ചിരിച്ചതെന്നു എനിക്ക് അജ്ഞാതമായിരുന്നു.


Note:ഇരട്ടപേര്  (മിനിക്കഥ ?)

2013 ജൂൺ 5, ബുധനാഴ്‌ച

കവിതകൾ 17



ഒരു മരമാകുമോ നീ ?
ഞാന്റെഹൃദയത്തിൽ നടാം !

Off Note : ഒരു മരം, എന്റെ ഹൃദയത്തിൽ മാത്രം വേരുകളാഴ്യാത്തിയ വന്മരം




2013 മേയ് 23, വ്യാഴാഴ്‌ച

കവിതകൾ 16

ഗൗരവം
----------
കാര്യഗൗരവത്തെ 
മുഖയാഭരണമാക്കിയണിഞ്ഞു 
ഉള്ളിന്റെ ഉൾ അറയിൽ 
ഒരാൾക്ക് എത്ര കാലം 
ഒളിഞ്ഞു കഴിയാൻ സാധിക്കും ?
അവനവനാവാൻ 
കഴിയാത്തവന്റെ 
ഒരു നെടുവീര്‍പ്പ് കൊണ്ട് 
ദയനീയ ചിത്രം കണ്ണുകളിൽ 
നിഴലിക്കുന്നത് വരെയെങ്കിലും ...