Ind disable

2013 ജനുവരി 19, ശനിയാഴ്‌ച

അതോ ..


ഒരിക്കലും തുറക്കില്ലെന്നറിയുന്ന
വാതിലില്‍ വീണ്ടും വീണ്ടും മുട്ടുന്നവന്റെ 
ചിന്തയെന്തായിരിക്കും ?
ഒരിക്കെല്ലെങ്കിലും തുറക്കുമെന്നുതെന്നെയെല്ലെ 
അതോ ? !!

2013 ജനുവരി 17, വ്യാഴാഴ്‌ച

വെറുതെ

വെറുതെ പറയുന്നതാ ...
എല്ലാം വെറുതെ പറയുന്നതാ ..

ഒന്നും പറയാതിരിക്കുന്നില്ലെന്ന ബോധത്തില്‍ -
നിന്ന് കൊണ്ട് 
എന്തെങ്കിലും പറയാന്‍ തോനുന്നത്
പക്ഷേ 
എന്തെങ്കിലും പറഞ്ഞു പറഞ്ഞു 
വല്ല കാര്യവും പറയാനുള്ള പറപ്പാടെന്നു-
തോന്നിപോയെങ്കില്‍ 
നിനക്ക് തെറ്റിയിരിക്കുന്നു 
ഞാന്‍ ഒന്നിനെ കുറിച്ചും പറയുന്നില്ല.

2013 ജനുവരി 12, ശനിയാഴ്‌ച

ശീര്‍ഷകം ആവശ്യമില്ലാത്തത്




ഹോ ..
ഇപ്പോള്‍ ഇവിടെയിരുന്നന്റെ 
നെഞ്ഞടിപ്പിന്റെ ശക്തി വര്‍ദ്ധിക്കുന്നു .
എനിക്കുമുണ്ടൊരുപെങ്ങളങ്ങുഭാരാതമ്മയുടെ  മടിത്തട്ടില്‍ !  
------------

2012 ഡിസംബർ 12, ബുധനാഴ്‌ച

12-12-12

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള 
നിന്റെ പുസ്തകതാളുകള്‍
ഇന്ന്  വീണ്ടും തുറന്നു നോക്കുന്നത് 

എപ്പോഴോ 
ആകാശം കാണിക്കാതെ 
നീ  സൂക്ഷിച്ച 
മയില്‍പീലി പ്രസവിച്ചോയെന്നു 
നോക്കാനല്ല  !

നിന്റെ ഹൃദയം കൊണ്ട് എഴുതിയ കുറിപ്പുകള്‍ 
വായിച്ചു  ഓമനിച്ചു  ഉറങ്ങാതെയിരുന്നു 
നമ്മള്‍ കണ്ട സ്വപ്ന നക്ഷത്രങ്ങള്‍ക്ക് 
ചിറക് വന്നോയെന്നും നോക്കാനുമല്ല  !

ഒന്നിനുമല്ല 
ആ പഴയ നല്ല ഓര്‍മളുടെ വീമ്പ് പറയാന്‍ മാത്രമാണ് !!

2012 ഒക്‌ടോബർ 10, ബുധനാഴ്‌ച

ജീവചരിത്രം !!!



ഒരു  വ്യാഴവട്ടക്കാലം
ഉന്മാദമായിരുന്നുവെന്നോ
ഉദാത്തമായിരുന്നുവെന്നോ 
തിരിച്ചറിയാതെ,
വാക്കുകളില്ലാത്ത വാചാലതകൊണ്ട് 
കാലത്തിന്റെ കാന്‍വാസില്‍ കോറിയിട്ടത്.

ഒരു ചെറിയ ചാറ്റല്‍ മഴയില്‍പ്പോലും
നനഞ്ഞു കുതിര്‍ന്നു
തീര്‍ന്നു പോയേക്കാവുന്ന
എന്റെ ഉല്പത്തി അടയാളപ്പെടുത്തിയ
ജീവന്റെ പുസ്തകം .
ആ പുസ്തകത്തിലെ 
എന്നെക്കുറിച്ച്
ഒന്നരപുറത്തില്‍
കവിയാത്ത താളില്‍
ബാലിശമായ ചാപല്യത്തിന്റെയും
ആത്മ സംഘര്‍ഷത്തിന്റെയും 
ബോധാബോധത്തിന്റെയും
ആരോഹണാവരോഹണങ്ങള്‍
    ക്രമതെറ്റിയ ഒരു ഉപന്യാസം 
വിഫല ശ്രമത്താല്‍ വിവര്‍ത്തനം
ചെയ്യപ്പെട്ടത്.

എന്നിരുന്നാലും
ഒറ്റ നിശ്വാസത്തിന്റെ
ഗതിവേഗതയില്‍
വായിച്ചെടുക്കാവുന്നത്രമാത്രം
ശൂന്യവും ക്ഷണികവുമായിരുന്നുവോ 
ഈ ഞാനും എന്റെ ഈ ജീവചരിത്രവും ..?

2012 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാട്ടം....


ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം
പിന്നെയും ചാടിയാല്‍ ചട്ടിയോളം '
പാടിപാടി പഴകി
പതം വന്നു പോയൊരുപാട്ട്
വീണ്ടും പാടുന്നത്
പാണനായത് കൊണ്ടല്ല.

വരേണ്യവര്‍ഗ്ഗ ഭാഷയിലൂടെ
സംസാരിക്കുമ്പോള്‍
തികച്ചും ഒരു അപരിഷ്‌കൃതന്‍
തെളിച്ചു പറഞ്ഞാല്‍ ..
ഓരോ ചെമ്മീനും
'ദളിതന്‍'

രണ്ടാമതും ചാടി നോക്കുന്ന 
ഒരു ചെമ്മീനും
ചട്ടിക്ക് പുറത്തേക്ക് ചാടിയതായി
ഒരു ചരിത്രവും  വെളിപ്പെടുത്താത്തത് കൊണ്ടാണ്
ഓരോ പരാജയവും 
ഒരു  ദളിതനും അറിയാതെ പോയത്
അല്ലെങ്കില്‍
അവനെയാരും അറിയിക്കാതെ പോയത് .

ജലാശയത്തിലെ
സ്വാത്രന്ത്ര്യത്തെ പോലെ 
ആകാശ നൗകയിലെ  മേഘശകലങ്ങളിലും
മുങ്ങാംകുഴിയിടാമെന്ന ധാരണയിലാണ്
മുട്ടോളം ചാടിയ ചെമ്മീനുകള്‍
ഒരിക്കല്‍ കൂടി മുകളിലേക്ക് കുതിക്കുന്നത് .

വെറുതെ ചാടുന്നതല്ല
വഴുതി പോകുന്ന ജീവന്റെ ചിറകുകളെ
ആകാശ കൊമ്പില്‍ കുരുക്കിടാമെന്ന്
മോഹിച്ചുപോകുന്നത് കൊണ്ടാണ്.

എപ്പോഴെങ്കിലും
ഏതെങ്കിലുമൊരു ചെമ്മീന്‍
ഒരൊറ്റചാട്ടം പിഴക്കാതെ ചാടിയാല്‍
പിന്നെ,
എല്ലാ ചരിത്രവും
അവര്‍ക്ക്  വേണ്ടി
വഴിമാറും.!