Ind disable

2008 ഡിസംബർ 31, ബുധനാഴ്‌ച

ഓ ഡിസംബര്‍

അല്ലയോ ഡിസംബര്‍ ,
നിന്റെ മടിത്തട്ടിലല്ലയോ എന്നെ ഏറ്റു വാങ്ങിയത് ..
നിന്റെ മഞ്ഞു പാളിക്കളല്ലയോ എന്നെ എതിരേറ്റത്‌ ..
എന്റ്റെ പുഞ്ചിരിയില്‍ നീയും പൊട്ടി ചിരിച്ചു ..
എന്റ്റെ പൊട്ടികരച്ചിലില്‍ നീയും കരഞ്ഞു .

എന്റ്റെ ജനനം,
ഒരു കാലിതൊഴുത്തിലല്ലെങ്കിലും,
ഒരു പുല്‍ നാവിന്റ്റെ നൈര്‍മല്യമില്ലെങ്കിലും ,
ഒരു പൂവിനിന്റ്റെ സൗന്ദര്യമില്ലെങ്കിലും,
ആകാശത്ത് താരകങ്ങള്‍ മണ്ണിലിറങ്ങിയില്ലെങ്കിലും,
മാലാഖമാര്‍ വാഴ്‌ത്തി പാടിയില്ലെങ്കിലും ,
മര്‍ത്ത്യര്‍ക്ക് പ്രത്യാശ കിരണങ്ങളായില്ലെങ്കിലും ,
ഈ ഞാനും ഭൂമിയില്‍ ഊര്‍ന്നിറങ്ങിയതും--
അല്ലയോ ഡിസംബര്‍ നിന്റെ മാറിടത്തിലല്ലയോ ?.

എന്റെ നിഷ്കളങ്കതയില്‍ മായം ചേര്‍ത്തതും ,
വര്‍ഷ പുലരികളില്‍ എന്റ്റെ മരണത്തെ ഒരുമിപ്പിച്ചതും ,
നാളെയുടെ വേരുകള്‍ കിരണങ്ങളായി പെയ്തിറങ്ങിയതും ,
ഇന്നലെയുടെ അഭിലാഷങ്ങളും മോഹങ്ങളും ചിറകെരിഞ്ഞു വീഴുന്നതും
നിന്റെ ശൈത്യമാം പ്രഭാതങ്ങളിലല്ലയോ ?..

ഒരിക്കലും മറക്കാത്ത ഡിസംബര്‍,ഒരിക്കലും മരിക്കാത്ത ഡിസംബര്‍!.
എന്റെ കുമിളകളെല്ലാം ജീവിതത്തില്‍ ഇനിയും വിരുന്നു വരുമെന്ന പ്രതീക്ഷയില്‍ ..
നിന്റെ ഇല പൊഴിയും ശിശിരത്തില്‍ ഒരു ഇലയായി പോഴാന്‍ --
എന്റ്റെ അന്ത്യ കൂദാശയില്‍ എന്റെ കണ്ണുകള്‍ നിന്നെക്കായി തേടും.

ഓ ഡിസംബര്‍ ഞാന്‍ നിന്നെ മാറോടണക്കട്ടെ !
നീ ഇല്ലാതെ ഞാന്‍ ഇല്ല ..നീ ഇല്ലാതെ ഒരു കാലവും ഇല്ല!!

2008 ഡിസംബർ 1, തിങ്കളാഴ്‌ച

വ്യര്‍ത്ഥം

നീയൊരു സൂര്യ തേജസായി ജ്വലിച്ചാല്‍് ..
ഞാന്‍ നീരാവിയായി ...
നിന്നില്‍ അലിയട്ടെയോ !

നീയൊരു വേഴാംബലായാല്‍...
ഞാന്‍ ഒരു മഴത്തുള്ളിയായി ..
നിന്നില്‍ പെയ്തു ഇറങ്ങട്ടെയോ!

നീ ഈ ഭൂമിയായാല്‍
ഞാന്‍ ഇളം തെന്നലായി ..
നിന്നെ തലോടട്ടെയോ..

നീയൊരു കടലായി മാറിയാല്‍ ..
ഞാന്‍ തിരമാലകളായി
നിന്നെ പുണരട്ടെയോ !.

നീയൊരു പൂവായി വിടര്‍ന്നാല്‍
ഞാന്‍ ഒരു മുള്‍ച്ചെടിയായി
നിന്നില്‍ പടര്‍ന്നു പന്തലിക്കട്ടെയോ !.

നീയൊരു ശില്പമായി തീര്‍ന്നാല്‍ ‍
ഞാന്‍ ഒരു നിഴലായി ..
നിന്നില്‍ ഒളിക്കട്ടെയോ !.

നീയൊരു ഗാനലാപനമായാല്‍
ഞാന്‍ ഒരു വികാരമായി ...
നിന്നില്‍ നിറയട്ടെയോ !.

നീയൊരു ദേവിയായി പ്രതിഷ്ിച്ചാല്‍ ‍
ഞാന്‍ നിന്‍ കണ്ണുകളായി..
നിന്നില്‍ കാഴ്ചവട്ടം ഒരുക്കട്ടെയോ !.

നീയൊരു വീണയായാല്‍
ഞാനതിന്‍ ശ്രുതിയായി ..
നിന്നില്‍ രാഗമാലയാക്കട്ടെയോ!.

നീയൊരു അഗ്നിയായി പടര്‍ന്നാല്‍
ഞാന്‍ ഒരു മിന്നാമിന്നുങ്ങായി ..
നിന്നില്‍ ദഹിക്കട്ടെയോ!.

നീയൊരു മണവാട്ടിയായി ഒരുങ്ങിയാല്‍
ഞാന്‍ നിന്‍ കണ്‍ പീലികളായി ..
നിന്നില്‍ മൂടുപടമാകട്ടെയോ!.

നീയൊരു മാലാഖയായി പാറി നടന്നാല്‍്
ഞാന്‍ നിന്‍ ചിറകായി ....
നിന്നില്‍ പടരട്ടെയോ !.

നീയൊരു മല്‍സ്യ കന്യകയായാല്‍‍
ഞാന്‍ ഒരു നീരാളിയായി ...
നിന്നില്‍ ഒരു കവച കുണ്ഢലം തീര്‍ക്കട്ടെയോ !.

എല്ലാം വെറും മിഥൃയായ നിത്യ സത്യം...

2008 നവംബർ 4, ചൊവ്വാഴ്ച

തിരനോട്ടം

ഞാന്‍ കേട്ടുറങ്ങിയ മുത്തശി കഥകളെവിടെ . .
ഞാന്‍ കണ്ട ഉമ്മറത്തെ ചാരുകസേരളെവിടെ . .
ഞാന്‍ പിച്ച വെച്ചു നടക്കാന്‍ പഠിച്ച വരാന്ദകളെവിടെ . .
ഞാന്‍ കഥകള്‍ കൈമാറിയ്യ ഒറ്റയടി പാതക്കളെവിടെ ...
ഞാന്‍ മണ്ണപ്പം ചുട്ട കളിമുററം എവിടെ .....
ഞാന്‍ ആര്‍ത്തുലസിച കുന്നിന്‍ ചെരുവുക്കളെവിടെ......
ഞാന്‍ ഉഴുതു മതിച്ച വയലോലകളെവിടെ ......
ഞാന്‍ ഉഞ്ഞാലാടിയ മുല്ലവള്ളികളെവിടെ ......
ഞാന്‍ പരല്‍ മീന്‍ പിടിച്ച തോടുകളെവിടെ ......
ഞാന്‍ നീന്തി തിമിര്ത്ത തടാക്കളെവിടെ ......
ഞാന്‍ തുമ്പിയെ പിടിച്ച വയല്‍ വര്ബുക്കളെവിടെ ......
ഞാന്‍ അക്ഷരം പഠിച്ച ഓല മേഞ്ഞ പള്ളികുടം എവിടെ ......
ഞാന്‍ ആഘോഷിപൂ ഘോഷങ്ങളെവിടെ ......
ആരവങ്ങളെവിടെ ......
ഞാന്‍ പൂ പറിച്ച പൂന്തോട്ടം എവിടെ ......
ഞാന്‍ കണ്ട ആനകളെവിടെ .....
പരിവാരങ്ങളെവിടെ ......
ഞാന്‍ നട്ടു നനച്ച മാവിന്‍ തൈകളെവിടെ ......
ഞാന്‍ ഉതി വീര്പിച്ച കുമിളകളെവിടെ ......
ഞാന്‍ താളത്തില്‍ പാടിയ കൊയ്ത് പാട്ടുകളെവിടെ ......
ഞാന്‍ പയറ്റിയ കളരി വായ്താരികളെവിടെ ......
ഞാന്‍ തഴുകിയ എന്നെ തഴുകിയ --
ഒരു വേള ഭൂത കാലത്തിന്റെ ഓര്മ്മയകിരിപു‌ ഒരു തിരനോട്ടം

2008 ഒക്‌ടോബർ 13, തിങ്കളാഴ്‌ച

നിഷേധി


സൂര്യ കിരണങ്ങള്‍ ചക്രവാളത്തില്‍ തെളിഞ്ഞതും ....
അമ്മയുടെ ഗര്‍ഭപാത്രം എന്നെ നിഷേധിച്ചതും ....
എന്തോ ഭൂമി അറിഞ്ഞില്ല .

എന്റെ നിലവിളികള്‍ കേള്‍കാതെ ...
കാണാമറയത്ത്തായ അച്ഛന്‍ ആദ്യം നിഷേധിച്ചു .

പിന്നീട് പോക്കിള്‍ കോടി മുറിച്ച് അനാഥനാക്കി
എങ്ങോ മറഞ്ഞ അമ്മയും എന്നെ നിഷേധിച്ചു .

ഹോട്ടലിന്റെ പിന്നാപുറങളില്‍ പോതിചോറിനു കലഹിപു..
തെരുവ് നയ്ക്കളുടെ ക്രൂര നഖങങളളും എന്നെ നിഷേധിച്ചു .

പത്ര താളുകള്ളില്‍ സ്ഥാനം പിടികാത്ത ..
എന്റെ വിലാപം അനാഥാലയത്തിന്റെ വാതിലുകളും എന്നെ നിഷേധിച്ചു .

സ്കൂളിലെ അപേക്ഷ ഫോറത്തിലെ പൂരിപികു പൂരക്കങ്ങള്‍ ..
ക്ലാസ് മുറികള്‍ എന്നെ നിഷേധിച്ചു ...

അല്‍പ വസ്ത്രധാരികളുടെ ഇടയില്‍ ...
വിവസ്ത്രനായി സദാചാരവും എന്നെ നിഷേധിച്ചു ...

പണം അളവുകോലായാപോള്‍ ഇന്നലെ വരെ ....
വിരിമാറിലമര്ന്നവളും എന്നെ നിഷേധിച്ചു ...

പിന്നീട് എപ്പോഴോ ച്ചുവച്ചു ച്ചുവച്ചു തുപ്പു ...
എന്നില്‍ അവ്ശേഷിപു അവസാന തുള്ളി രക്തവും എന്നെ നിഷേധിച്ചു ...

ചോല്ലി വിളിക്കാന്‍ ഒരു ജാതി ഇല്ലാത്ത ..
ഫലകത്തില്‍ ചേര്ത്തു എഴുതാന്‍ ഒരു പേര്‍ ഇല്ലാത്ത ..
ശവ കല്ലറകളും എന്നെ നിഷേധിച്ചു ...

പക്ഷേ എന്നും എന്നെ ഏററൂവാങ്ങു ...
ഓട മാത്രം അന്നും എന്നെ നിഷേധിച്ചില്ല ....

2008 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

സ്നേഹപൂകള്‍


ആയിരം പൂകള്‍ വിരിഞ്ഞപോള്‍ ..
ഞാന്‍ നിറ്റെ ഇതളുകള്‍ തേടി .
ഒരു ശലബമായ് നിന്നിലെ മധുനുകരാന്‍ ..
പക്ഷെ നീ മാത്രം തളിര്തില്ല !

ആയിരം നക്ഷത്രങ്ങള്‍ പ്രാകാഷിച്ചപോള്‍
ഞാന്‍ നിന്നെ തിരഞ്ഞു ..
ഒരു മിന്നാമിന്നുങ്ആയി നിന്നെ നോകി ചിരിക്കാന്‍ ...
പക്ഷെ നിന്നെ മാത്രം കന്ടില!.

ആയിരം തിരമാലകള്‍ ഒള്ളങ്ങല്ലായപോള്‍..
ഞാന്‍ നിനകായ് അല്ലഞ്ഞു
ഒരു നൌകായി ഒഴുകാന്‍ ..
പക്ഷെ നീ മാത്രം വന്നില്ല !.

ആയിരം തമ്ബുരുകള്‍ മീട്ടിയപോള്‍ ..
ഞാന്‍ നിന്നകായ് കാതോര്ത്തു .
നിന്റ്റെ അനുരാഗത്തില്‍ രമികന്‍
പക്ഷെ നിറ്റെ രാഗം മാത്രം കേട്ടില്ല !.

ആയിരം വെള്ളരി പ്രാബുകള്‍ .
മാനത്ത് ചിറകു അടിച്ച് പറനു ഉയര്നപോള്‍ ....
നിറ്റെ ചിറകിനടിയില്‍ ഒളിക്കാന്‍ മോഹിച്ചു ...
പക്ഷെ നീ മാത്രം പറനു ഉയര്നില്ല !.

ആയിരം മേഘങ്ങള്‍ തെന്നി നീങുമ്പോള്‍ ..
നീ ഒരു മഴ ആവുനതും കാത്ത്ഇര്നു .
ഒരു പിഞ്ചു ബാലന്റെ കൌതുകതോടെ ..
പക്ഷെ നീ മാത്രം പെഴ്ത് തില്ല !

എങ്ങിലും നീ വരുമെന്ന പ്രതീഷയില്‍ ..
എന്റ്റെ ഹൃദയം നിന്നകായ് തുറകട്ടെ !!
മനസ്സില്‍ ആയിരം വിളക്കുകള്‍ നിനകായ് തിരി തെളിയികട്ടെ !!
നിന്നകായ് കോര്കാന്‍ ഞാനും നല്കങട്ടെ ...
എന്റ്റെ ഹൃയത്തില്‍ നിന് അടര്ത്തി എടുത്ത സ്നേഹത്തിന്റെ പൂകള്‍ !!!!

2008 ഓഗസ്റ്റ് 24, ഞായറാഴ്‌ച

ചാരു‌ കസേര

നീ നോറ്റ നോബൂകളില്‍ !
നിറ്റെ കാല്പാടുകള്‍ പതിയുംബോഴും ...

നീ നെയ്ത സ്വപനങ്ങള്‍ !
നിറ്റെ നിഴല്‍ ആയി കൂടെ വരുമ്പോഴും ..

നീ ചയ്ത ധര്‍മങ്ങള്‍ !
നിറ്റെ ഒരു നിയോഗമായി തീരുമ്പോഴും..

നിറ്റെ അധര്‍മങ്ങള്‍ !
നിറ്റെ തേങ്ങലായി അമരുംബോഴും ....

നീ കേട്ട സത്യങ്ങള്‍ !
നിറ്റെ ഒരു വിങ്ങലായി മറയുമ്പോഴും ...

നിറ്റെ ആധര്‍ഷങ്ങള്‍ !
നിറ്റെ ഒരു വികാരമായി കൈമാറുമ്പോഴും ..

നീ കണ്ട മിത്യകള്‍ !
നിറ്റെ ഒരു വിമുകതായി ചതയുംബോഴും ...

നിറ്റെ ദുഃഖങ്ങള്‍ !
നിറ്റെ കണ്ണില്‍ ഈറ അന്നികുംബോഴും ...

നിറ്റെ സുഖങ്ങള്‍ !
നിന്നില്‍ ലഹരിയായി പേഴ്തഴുംബോഴും ...

നിറ്റെ തിന്മകള്‍ !
നിറ്റെ മുഖംത് മുറിപാടായ് ശേഷികുമ്പോഴും ....

നിറ്റെ മനോബലങ്ങള്‍ !
നിന്നില്‍ കനക നെട്ടമാകുമ്പോഴും ...

മരണം ഒരു നീരാളിയെ പോലെ ..
നിനെ പുന്നരുമ്പോഴും....

ഒരു മുക സാക്ഷിയായി വിറങ്ങലിച്ചു നില്പു‌
ഉമ്മറ പടിയിലെ ചാരു‌ കസേര .!!