Ind disable

2012, ജൂലൈ 17, ചൊവ്വാഴ്ച

നീ വരുമ്പോള്‍ ...




ഒറ്റമരമായിപോകുന്നവര്‍ 
ഇറങ്ങി നടക്കും  താഴ്വാരത്തേക്ക്.
കൂര്‍ത്ത ഓര്‍മ്മകള്‍ കൊണ്ട് 
ഒറ്റനിലമണല്‍മാളിക പണിയും !!

നെഞ്ചോട് ചേര്‍ത്തു വെയ്ക്കണം 
ഹൃദയം കൊത്തിനുറുക്കുമ്പോള്‍
പിടഞ്ഞുവീഴുന്ന സ്വപ്നശകലങ്ങളിലെ 
ഒരു പൊട്ടു നിലാവിനെ!

ചീന്തിയെടുത്ത് മടിയില്‍ വെയ്ക്കണം 
സൂര്യാസ്തമയത്തിനു മുൻപ്
അരുണകിരണങ്ങളില്‍ നിന്ന് 
ഒരു തുണ്ട് വെയിലിനെ !!

കൈകുമ്പിളില്‍ കോരിയെടുക്കണം 
മഴ തോര്‍ന്നുണങ്ങും മുന്‍പ്പ് 
കണ്ണിന്റെ ആഴങ്ങളില്‍ 
അവസാനമവശേഷിക്കുന്ന 
കലര്‍പ്പില്ലാത്ത ഉപ്പുനീരിനെ..

മനമുരുകി ഒലിച്ചകലും മുന്‍പ്പ് 
വീണുയുടയാത്ത ഒരു മഞ്ഞുതുള്ളിയെ ..

ഒന്നിനെങ്കിലും മുറുകെ പിടിച്ചു 
പടിവാതിക്കല്‍ തന്നെയിരിക്കണം 

എന്നെങ്കിലും ഇളംകാറ്റിനോടൊപ്പം
അലസമായി നീ വരുമ്പോള്‍ 
ഞാനൊറ്റയ്ക്കായിരുന്നുവെന്നു  
നിനക്കൊരിക്കലും തോന്നരുത് !!




നീ വരുമ്പോള്‍ കവിതസ്നേഹ ചൊല്ലിനോക്കാനുള്ള ഒരുശ്രമം


NB:ഇതിലെ ചിത്രത്തിനും   കടപാട് സ്നേഹയോടാണ്