Ind disable

2012, ജൂൺ 26, ചൊവ്വാഴ്ച

ഇടവപ്പാതി.


വെറിപിടിച്ചിരുണ്ടുപോയ 
വാക്കുകളാല്‍തീര്‍ക്കുന്ന
വിരഹജീവിതത്തിന്റെ 
നിറം മങ്ങലുകള്‍ 
വേനലിന്റെ ഉഷ്ണകാറ്റേറ്റു 
ഊഷരഗ്രഹം പോലെ  നമുക്കുള്ളില്‍  
വരണ്ടുണങ്ങിയപ്പോള്‍
ഇടവേളകള്‍ക്കറുതിയായി
വീണ്ടുമൊരുസായൂജ്യസമാഗമത്തിന്റെ 
ഇടവപ്പാതി.

തോരാരാത്രിമഴയുടെ  
നനുത്ത സംഗീതം 
നിന്റെ ഹൃദയവാടിയില്‍ 
പെയ്തുപെയ്തു  നനയുമ്പോള്‍- 
എന്നിലൊരുകാട്ടരുവി 
നിറഞ്ഞൊഴുകി നീന്തുന്നുണ്ട് .

അപ്പോള്‍
എങ്ങും തണുത്തകാറ്റിന്റെ 
ഊഷ്മളതയില്‍ 
ചില്ലുമഴയുടെ കുളിര്‍ 
തഴുകുന്നുണ്ടാവും  
നമ്മുടെ പ്രണയജീവിതത്തിലെ 
വര്‍ണ്ണവസന്തവിസ്മയരാത്രികളെ..
--------XXXXX-----------

2012, ജൂൺ 5, ചൊവ്വാഴ്ച

നുറുങ്ങു കവിതകള്‍



I.ദാമ്പത്യം
..................
ഒരു ഭൂഖണ്ഡത്തിന്റെ 
രണ്ടു ധ്രുവങ്ങളെക്കാള്‍ ദൂരമാണ്.
ഒരു കിടക്കയുടെ രണ്ടു അതിരുകളിലേക്ക് 
തെന്നിമാറുന്ന മനസുകളിലേക്ക് .
*****--------**********
II.വെന്തുപോയ നോവുകളിലെക്ക് 
എത്രമാത്രം നീരോഴുക്കുണ്ടയാലും 
വെന്തു പോയത് വെന്തത്‌ തന്നെ !!


--------*******----------