Ind disable

2010, ജൂലൈ 14, ബുധനാഴ്‌ച

പഞ്ച(തന്ത്ര)കഥകള്‍.....

അടയാളം
"ഹലോ , എവിടെ എത്തി ? പുറപ്പെട്ടോ?"
"ഹേയ് ഇല്ല.ഇപ്പൊ പുറപ്പെടും,
നല്ല മഴാ ...അത്  ഒന്ന് കുറഞ്ഞാല്‍  നാലഞ്ച് മണിക്കൂറിനുള്ളില്‍ അവിടെ എത്തും' ആ നഗരത്തില്‍ എത്തിയാല്‍ എങ്ങനെ നിന്റെ വീട് തിരിച്ചറിയും ?വല്ല അടയാളവും ഉണ്ടോ ?".
"അത് പ്രോബ്ലം ഒന്നുമല്ല. ...ഇവിടെ എത്തുമ്പോള്‍ തന്നെ നീണ്ടു പരന്നു കിടക്കുന്ന റോഡില്‍ ഒരു കുഴി ഉണ്ട് അതിനു നടുവില്‍ ഒരു വാഴയും വെച്ചിട്ടുണ്ട് , അത് ആണ് അടയാളം "
പക്ഷെ നമ്മുടെ മന്ത്രി പ്രഖ്യാപിച്ച അയ്യായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് നിക്കത്തുന്ന കുഴിയില്‍ ഇത് പെടുമോ എന്തോ ?.
 
കടപാട് : ഒരു മന്ത്രിയോടും അല്ല ....


ലേബല്‍

ഒരു ഊരുതെണ്ടി തന്റെ ജീവിതം റെയില്‍ പാളത്തില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.അതുവരെ കരുതി വെച്ച മുഴുവന്‍ സമ്പാദ്യവും കൊണ്ട് ഒരു കോറത്തുണി വാങ്ങി തയ്യല്‍ കടയിലേക്ക് നടന്നു.അത് വരെ കുപ്പായം ധരിക്കാതിരുന്ന അയാള്‍ ഒരു കുപ്പായം തയ്പ്പിക്കാനും ആ തയ്യല്‍ കടയുടെ പേര് അതില്‍ തുന്നി വെക്കാന്‍ ആവശ്യപ്പെടാനും മറന്നില്ല..


കടപാട് :എന്നോട്  തന്നെ .......മരിക്കുന്നതിനു   മുന്പ്  സ്വന്തം  ലേബല്‍  നാല് ആളുകള്‍ അറിയണമെന്ന ആഗ്രഹത്തില്‍ കോപ്രായങ്ങള്‍ കാട്ടി കൂട്ടുന്നു . 


ഹര്‍ത്താല്‍
ഗംഭീര പ്രവചനങ്ങള്‍ നടത്തിയ നീരാളിയുടെ പ്രവചനങ്ങളില്‍ വിറളി പൂണ്ട പച്ച തത്തമ്മ ജോലി നഷ്ട്ടപ്പെടുമെന്ന ഭീതിയില്‍ സെക്രറ്ററിയേറ്റു നടയില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങി.പച്ച തത്തമ്മയോട് അനുഭാവം പ്രകടിപ്പിച്ചു നാളെ കേരളത്തില്‍ ഹര്‍ത്താല്‍
ജയ് ജയ് കേരളം .ജയ് ജയ് പച്ച തത്തമ്മ .....ജയ് ജയ് ഹര്‍ത്താല്‍ ... !!!

കടപാട് :നീരളിയോടു ..പാവം നീരാളി ഇത് ഒന്നും അറിയില്ല


വിശേഷം

"എന്നായുണ്ട്‌ വിശേഷം ?"
"സുഖം തന്നെ .അവിടെയോ ?"
"അവിടത്തെ പോലെ ഇവിടെയും സുഖം ,പരമ സുഖം "
പിന്നെ എന്താണാവോ .ഈ ലോകത്തിനു മാത്രം ഇത്ര സുഖക്കേട്‌ ?"

കടപാട് :മറന്നുപോയത്‌ ജീവിതമെന്ന് തിരിച്ചറിയുന്നതിനാല്‍ പ്രവാസത്തിന്റെ ഷരപ്രവാഹങ്ങളില്‍ സ്വയം ഒഴുകാന്‍ വിധിക്കപ്പെട്ടവനായ പി. ശിവപ്രസാദ്‌ എന്ന മൈനാഗന്(ശിവേട്ടന് ) 

സന്തുഷ്ട കുടുംബം
ഒരു ചാനല്‍ പ്രൊഡ്യൂസര്‍ പുതിയ ഒരു പ്രോഗ്രാമിന്റെ പണിപ്പുരയിലായിരുന്നു കുറച്ചു മാസങ്ങളായി . പ്രോഗ്രാമിന്റെ പേര് സന്തുഷ്ട കുടുംബം ...വളരെ പ്രശസ്തരുടെ കുടുബ ജീവിതത്തിന്റെ വിജയത്തിലേക്ക് ഒരു എത്തി നോട്ടം ...അതിന്റെ തിരക്കിനിടയില്‍ വീട്ടു കാര്യമൊക്കെ മറന്നു പോയി...നൂറു എപ്പിസോഡ് പിന്നിട്ടു പ്രോഗ്രാമിന്റെ വിജയത്തിന്റെ സന്തോഷത്തോടെ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു

കടപാട് :മുന്പ് എന്നോ വനിതയില്‍ വന്ന സന്തുഷ്ട കുടുംബം എന്നെ പങ്ക്തിയോടു

2010, ജൂലൈ 4, ഞായറാഴ്‌ച

വിലക്കപെട്ട സ്വപനങ്ങള്‍ ..(കഥ)

















അയാളുടെ സ്വപ്നമായിരുന്നു ഒരു വീട്.ഒരു ശരാശരി പ്രവാസിയുടെ ജീവിത ലകഷ്യയത്തിലൊന്നാണ് സ്വന്തം നാട്ടില്‍ മണ്ണിന്റെ മണമുള്ള ഒരു കൊച്ചു വീട് .ജീവിതത്തിന്റെ നല്ല പങ്കും മറുനാട്ടില്‍ ഹോമിച്ചു ശിഷ്ടമായി കിട്ടുന്ന ചെറിയ കാലയളവ്‌ ഒരു കുടുംബമായി സ്വയം പണി കഴിപ്പിച്ച വീട്ടില്‍ താമസിച്ചു മരിക്കുക.
അയാളുടെ അമ്മ എന്നും പറയും"മോനെ പട്ടിണിയാണെങ്കിലും കേറി കിടക്കാന്‍ ഒരു കൂര എങ്കിലും വേണം" 
ആകാശ ചുംബികളായ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലെ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ ഏകാന്തമായ മനസുമായി ഒരു കൊച്ചു വീട് എന്ന സ്വപ്നമായി അയാള്‍ നടന്നു. 

ആദ്യമായി ആ സ്വപ്ന ഗൃഹത്തെ കുറിച്ച് പറഞ്ഞത് ഭാര്യയോടായിരുന്നു " പൂമുഖവും നടുമുറ്റവും തുളസി തറയും കെടാവിളക്കും ആഗ്രശാലയും പൂജാമുറിയും ഓട്ടു പാത്രങ്ങളും പൂവും പൂന്തോട്ടവും ഒക്കെ ഉള്ള ഒരു കൊച്ചു വീടിന്റെ അയാളുടെ സങ്കല്പത്തെ കുറിച്ച് ഫോണിലുടെ പറഞ്ഞപ്പോള്‍ അവള്‍ ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു;
"ദേ മനുഷ്യ ...സുഖമില്ലേ ?ഈ കാലത്ത് അതിനു ഒക്കെ ആരാ മുതിരുന്നത് .വീട് പണിയെന്ന്ച്ചാല്‍ ഒരുപാടു നൂലാമാലയും പൊല്ലാപ്പും ആണ് "പിന്നെ ഒന്ന് നിര്‍ത്തി അവള്‍ പറഞ്ഞു "നമുക്ക് ഫ്ലാറ്റ് മതി ,ഫ്ലാറ്റിന്റെ ഗുണഗണങ്ങളെ കുറിച്ച് അവളുടെ വിശദീകരണങ്ങള്‍ ഒന്നും അയാള്‍ കേട്ടില്ല.ഒരുപാടു ന്യായീകരണങ്ങള്‍ അയാള്‍ പറഞ്ഞു നോക്കി എങ്കിലും അവള്‍ക്ക് അതില്‍ കുറഞ്ഞത്‌ ഒന്നും സ്വീകാര്യമായില്ല.അവസാനം അയാളെ കൊണ്ട് സമതിപ്പിച്ചിട്ടു മാത്രമേ അവള്‍ ഫോണ്‍ വെച്ചുള്ളൂ.
അയാളുടെ സ്വപങ്ങള്‍ ഓരോന്ന് ഉരുകി തീരുവെന്നു വെന്ന് അയാള്‍ ഭയപെട്ടു . നിദ്ര ഹീനമായ രാത്രികള്‍ അയാള്‍ക്ക് പേക്കിനാവുകള്‍ സമ്മാനിച്ചു കടന്നു പോകാന്‍ തുടങ്ങി .
പുതു ഫ്ലാറ്റ് വാങ്ങിയതും അവിടേക്ക് താമസം മാറ്റിയതും ഒക്കെ ഫോണ്‍ ചെയ്തു പറയുമ്പോള്‍ അവള്‍ നല്ല സന്തോഷത്തിലായിരുന്നു.

കൊഴിഞ്ഞു വീണ നഷ്ട്ട സ്വപ്നങ്ങളുമായി അയാള്‍ തിരികെ വരുമ്പോള്‍ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ വന്നിരുന്നു അവര്‍ ...പുതിയ ജീവിതവും പുതു സഹവാസം അവളിലും മക്കളിലും നല്ല മാറ്റം അയാള്‍ ശ്രദ്ധിച്ചു.അവരും ഈ നഗരത്തിന്റെ ഭാഗമായി മാറിയത് പോലെ തോന്നി.എന്തോ അന്യമായി പോകുന്നത് പോലെ. എങ്കിലും അവരില്‍ നിന്ന് മാറി നിക്കാന്‍ അയാള്‍ക് കഴിയുമായിരുന്നില്ല പക്ഷേ ഒരു അസ്വസ്ഥമായ മനസുമായി പുതിയ ജീവിതത്തെ പൊരുത്തപെടാന്‍ ശ്രമിച്ചു. 


നഗരത്തിന്റെ വിരസതയും ആത്മാവ് ഇല്ലാത്ത ചുമരുകളും മണ്ണിന്റെ മണമില്ലാത്ത മഴയുടെ സംഗീതവും പൂവും പൂന്തോട്ടവും പുല്‍ കൊടിയുമില്ലാത്ത ഭൂമിയില്‍ നിന്ന് എട്ടാം നിലയില്‍ ഒരു ജീവിതം.ജാനാല തുറന്നു വെച്ചാല്‍ പച്ചപ്പ്‌ ഉള്ള പ്രകൃതിക്ക് പകരം നരച്ച
ആകാശവും നേര്‍ത്ത കണികകള്‍ പോലെ നിരങ്ങി നീങ്ങുന്ന വാഹങ്ങളുടെ നീണ്ട നിരയും ഉറുബിനെ പോലെ ഇഴയുന്ന മനുഷ്യരുടെയും മനം മടുപ്പിക്കുന്ന കാഴ്ചകള്‍ മാത്രം. ഔപചാരികതയില്‍ കവിഞ്ഞു ആത്മബന്ധം ഇല്ലാത്ത ചിരിക്കാന്‍ മറന്നു പോകുന്ന അയല്‍ക്കാര്‍.ഒന്നും ചെയ്യാന്‍ ഇല്ലാതെ ആ ഫ്ലാറ്റിന്റെ നാല് ചുമരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി കൂടാന്‍ ശ്രമിച്ചു പക്ഷേ പരാജയമായിരുന്നു ഫലം . അയാളുടെ ആ പഴ തറവാടും ആ പച്ചപ്പും ആ ഗ്രാമവും അയാളെ മാടി വിളിക്കുന്നത് പോലെ അയാള്‍ക് തോന്നി തുടങ്ങി . 
പിന്നെ ഒരു രാത്രി, നിലാവിനെ സാക്ഷി നിര്‍ത്തി ആ ഫ്ലാറ്റില്‍ നിന് അയാള്‍ ഇറങ്ങി നടന്നു.... നടത്തം ഓട്ടമാക്കുന്നതിന്നു മുന്പ് അയാള്‍ ഒന്ന് തിരഞ്ഞു നോക്കി .... ആയിരം നിഴലുകള്‍ അയാളെ നോക്കി പരിഹസിക്കുന്നണ്ടായിരുനു അതില്‍ അയാളുടെ ഭാര്യയുണ്ട് മക്കളുണ്ട് എന്തിനു അയാളുടെ നിഴലുകള്‍ പോലും അതിലുണ്ടോ...? എന്നയാള്‍ സംശയിച്ചു