Ind disable

2010, ഏപ്രിൽ 25, ഞായറാഴ്‌ച

അയാളുടെ പ്രാര്‍ത്ഥന


ഡിസംബറിലെ ഒരു തണുത്ത പ്രഭാതം! മഞ്ഞു മേഘങ്ങളെ വിട്ടു ഉദിച്ചുയരാന്‍ മടിക്കുന്ന സൂര്യനെപ്പോലെ, ഉണര്‍ന്നിട്ടും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ അയാള്‍ പുലര്‍ച്ചെ കണ്ട സ്വപനത്തിന്റെ അനുഭൂതിയില്‍ അങ്ങിനെ മയങ്ങി കിടന്നു. ഒരു തിങ്കളാഴ്ചയായിരുന്നു അത്....കഴിഞ്ഞു പോയ അവധി ദിവസത്തിന്റെ ആലസ്യത്തില്‍ നിന്ന് അടര്‍ന്നു മാറാന്‍ ‍കൂട്ടാക്കാത്ത മനസുമായി അയാള്‍ ഇന്നലെകളിലെ ഓര്‍മകളിലേക്ക് വെറുതെ മനസ്സിനെ പായിച്ചു .
           കാലചക്രത്തിന്റെ കലണ്ടറില്‍ നിന്നും മാഞ്ഞു പോയ വര്‍ഷങ്ങള്‍ അയാളില്‍ അവശേഷിപ്പിച്ചത്, കഷണ്ടി കയറിയ തലയും താടിയില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട നരച്ച രോമങ്ങളും, ഒരു കൊച്ചു വീടും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബവും പിന്നെ കുറെ കടങ്ങളും മാത്രം....ഒരു സര്‍ക്കാര്‍ ആപ്പീസിലെ സാദാ ക്ലാര്‍ക്കിന്റെ ജീവിത്തില്‍ നിന്ന് അതില്‍ കൂടുതലായി എന്ത് പ്രതീക്ഷിക്കാനാണ്? അത് കൊണ്ട് തന്നെ അതിന്റെ എല്ലാ പരാധീനതകളും അയാളില്‍ എപ്പോഴും പ്രകടമായിരുന്നു .
          ഭാര്യയുടെ ഉച്ചത്തിലുള്ള പിറുപിറുക്കലും പാത്രങ്ങളുടെ കലമ്പലുമാണ് അയാളെ കഴിഞ്ഞ കാലത്തില്‍ നിന്നും ഉണര്‍ത്തിയത് .അപ്പോഴാണ് അയാള്‍ക്കു സ്ഥലകാലബോധം ഉണ്ടായത്.വേഗം ചാടിയെഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു .എത്രയും വേഗം ആപ്പീസിലേക്ക് പോവണം എന്ന ചിന്തയില്‍, ധൃതിയില്‍ കുളിയും മറ്റുംനടത്തി. വൈകി എത്തിയാല്‍ ചുവക്കുന്ന മേലധികാരിയുടെ മുഖം എല്ലാത്തിലും ധൃതിപ്പെടാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.കുളിയും വസ്ത്രം മാറലും കഴിഞ്ഞു ക്ലോക്കിലേക്ക് നോക്കിയപ്പോള്‍,സമയത്തിന് എന്താണിത്ര വേഗത എന്നാണ് അയാള്‍ ആലോചിച്ചത്.ഊണുമേശയില്‍ നിരത്തിയ പ്രാതല്‍ കഴിച്ചെന്നു വരുത്തി അയാള്‍ വേഗം ഇറങ്ങി നടന്നു.ഭാര്യയുടെ പിന്‍വിളികളെ അവഗണിച്ചു...... പാതി നടന്നും ഓടിയും അയാള്‍ ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി പോകുമ്പോഴും ബസ്‌ പോയിട്ടുണ്ടാവരുതേ എന്നായിരുന്നു അയാളുടെ പ്രാര്‍ത്ഥന.
           എന്നാല്‍, അയാള്‍ വീടിന്റെ പടവുകള്‍ ഇറങ്ങുമ്പോഴേക്കും ബസ്സ്‌ , സ്റ്റോപ്പില്‍ എത്തി കഴിഞ്ഞിരിക്കുന്നു. വെപ്രാളത്തോടെ അയാള്‍ റോഡിലേക്ക് ഇറങ്ങിയതും ബസ്സ്‌ മുന്നില്‍ എത്തിയതും അറിയാതെ കൈകള്‍ നീട്ടിയതും എല്ലാം ഒരുമിച്ചായിരുന്നു. അയാള്‍ ആ ബസ്സിലേക്കു ധൃതിയോടെ ഓടിക്കയറി. പിന്നെ വാച്ചിലേക്കു നോക്കി, സമയം അതിക്രമിച്ചിരിക്കുന്നു. മേലധികാരിയുടെ ക്ഷോഭിച്ച മുഖം അയാളുടെ മനോമുരുകത്തില്‍ തെളിഞ്ഞു വന്നു. എത്രയും വേഗം എത്തിയാല്‍ മതിയായിരുന്നു എന്നായി അയാളുടെ അടുത്ത പ്രാര്‍ത്ഥന,
             പിന്നെ പിന്നെ ഓരോ സ്റ്റോപ്പിലും ബസ്സ്‌ എത്തുമ്പോഴും ഈ ബസ്സ്‌ ആ സ്റ്റോപ്പില്‍ നിര്‍ത്താതെ എത്രയും വേഗം തന്റെ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരണം എന്ന് മാത്രമായി അയാളുടെ പ്രാര്‍ത്ഥന !

2010, ഏപ്രിൽ 6, ചൊവ്വാഴ്ച

നിധി (കഥ)


അയാള്‍ക്ക് ഒരു നിധി കിട്ടി .ഒരു നിധിയെ തേടി അയാള്‍ക്ക് പോവാന്‍ കഴിയുമായിരുന്നിലെങ്കിലും നിധി അയാളെ തേടി വരികയായിരുന്നു .അത് കളഞ്ഞുകിട്ടിയ മാണിക്യമായിരുന്നതുകൊണ്ട് തന്നെ സന്തോഷിക്കാന്‍ മാത്രം ഒന്നും അതില്‍ ഒരു മഹാത്മ്യവും അയാള്‍ കണ്ടില്ല, അതുകൊണ്ട് തന്നെ തെല്ലും
ഭാവ വേദവും ഉള്ളവായാതുമില്ല എങ്കിലും നിധി കിട്ടിയവന്റെ സന്തോഷത്തേക്കാള്‍ ഉപരിയായി നഷ്ടപ്പെട്ടു പോകുബോള്‍ ഉണ്ടാവുന്ന നൊമ്പരമായിരുന്നു അയാളുടെ മനസ്സില്‍ ഒരു വെളിപാട്‌ പോലെ വേട്ടയാടിയത് . പാതി വഴിയില്‍ എന്നോ ഉറങ്ങിയ അയാളുടെ സ്വപ്നപാതകള്‍ ആ നിധി സ്വായത്തമാക്കാന്‍ അതിക സമയം എടുത്തില്ല . അതില്‍ ഒരു ചെറു കൂടൊരുക്കി ചേക്കേറിയത് അയാള്‍ പോലും അറിഞ്ഞിരുന്നില്ല.

   പിന്നെ എപ്പോഴോ നിധിയെ അയാള്‍ ഇഷ്ടപെടാന്‍ തുടങ്ങി. മനസ്സില്‍ ഒരു മാണിക്യചെപ്പു പണിതു അമൂല്യമായ രത്നങ്ങളെ പോലെ ആരും കാണാതെ മനസ്സില്‍ സൂക്ഷിച്ചു വെച്ച് ഒരു നിധി കാക്കുന്ന ഭൂതമായി മാറി ‍ പുതിയ സ്വപങ്ങളും മോഹങ്ങളും നെയ്തു കൂട്ടികൂട്ടി കൊണ്ടിരുന്നു . വന്‍ മതിലുകളാല്‍ കോട്ട കൊത്തളങ്ങള്‍ ‍ നിര്‍മ്മിച്ച്‌, ആയിരം കണ്ണുകള്‍ മുഴുക്കെ തുറന്നു വെച്ച്, നീരാളിയെപ്പോലെ കൈകള്‍ വിടര്‍ത്തി ആ കോട്ടയുടെ മതിലുകളില്‍ പടര്‍ന്നു പന്തലിച്ചു.കഴുകനെ പോലെ ചിറകുകള്‍ വിടര്‍ത്തി ഊണും ഉറക്കവും ഉപേക്ഷിച്ചു ആ നിധിക്ക് കാവലാളായി.
ഉദയാസ്തമയങ്ങളും ദിനങ്ങള്‍ ‍ കൊഴിഞ്ഞതും മാസങ്ങള്‍ മാറി മറഞ്ഞതും ഒന്നും അയാള്‍ അറിഞ്ഞിരുന്നില്ല. സൂര്യനു ചുറ്റും കറങ്ങുന്ന ഒരു പുതു ഗ്രഹം പോലെ, പൂവിനു ചുറ്റും വലംവെക്കുന്ന വണ്ടിനെപ്പോലെ അയാളുടെ സഞ്ചാര ബ്രമന്നത്തില്‍ രാപ്പകലുകള്‍ കൊഴിഞ്ഞു വീണുവെങ്കിലും എന്തൊക്കെയോ നേടിയവന്റെ മന്ദഹാസം അയാളുടെ ചുണ്ടില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
പക്ഷേ ആ നിധി അയാളെ തേടി വന്നത് പോലെ അത് നഷ്ട്ട പെട്ട് പോവാനും അധിക സമയം എടുത്തില്ല എന്നതാന്നു നേര്. അത് ഒരു കരികട്ട മാത്രമാ യിരുനുവെന്നും ഊര്‍ജവും ഉത്ല്സാഹവും നഷ്ടാമായി ബാകി വന്നത് ഉറുമ്പ് അരിച്ചു അരിച്ചു വെറും ചാരമായി മാറ്റിയ ഹൃദയഭേദകം കാഴ്ച കാണുമ്പോഴേക്കും അയാള്‍ക്ക് ഒന്നും ചെയ്യാനാവാതത്ര വൈകിപ്പോയിരുന്നു